പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് കാട്ടുപീര. (ശാസ്ത്രീയനാമം: Koilodepas calycinum). 5 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 600 മീറ്ററിനും 100 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളില്‍ കാണുന്നു. അഗസ്‌ത്യമലയുടെയും വരുഷനാട് മലകളുടെയും കിഴക്കന്‍ ചരിവുകളില്‍ വളരുന്നു. ഈ ചെടി വംശനാശം നേരിടുന്നുണ്ട്.
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആലാഞ്ചി അഥവാ കാട്ടുപൂവരശ്. (ശാസ്ത്രീയനാമം: Rhododendron arboreum ssp. nilagiricum).10 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ മരം 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളില്‍ അപൂര്‍വ്വമായി കാണുന്നു.
കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വളരെ വേഗം പടര്‍ന്ന് വ്യാപിക്കുന്ന ജലസസ്യമാണ് ആഫ്രിക്കന്‍ പായല്‍. കേരളം പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍ സൃഷ്ടിക്കുന്നത്. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുന്നതിനാലും, ജലോപരിതലത്തില്‍ തിങ്ങിക്കൂടി വളര്‍ന്ന് സൂര്യപ്രകാശം തടയുന്നതുകൊണ്ടും, വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കടുത്ത ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍.
പേര് ആഫ്രിക്കന്‍ പായല്‍ എന്നാണെങ്കിലും, ഈ സസ്യത്തിന്റെ സ്വദേശം തെക്കുകിഴക്കന്‍ ബ്രസ്സീലും വടക്കന്‍ അര്‍ജന്റീനയുമാണ്. 1940-കളിലാണ് ആഫ്രിക്കന്‍ പായല്‍ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല പ്രദേശങ്ങളിലും ആഫ്രിക്കന്‍ പായല്‍ ഇന്ന് വലിയ ഭീഷണിയായിരിക്കുന്നത് കാണാം. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളില്‍ വളര്‍ത്തി വില്‍ക്കാനും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കന്‍ പായല്‍ കൊണ്ടുവന്നിരുന്നത്.
തിരിപ്പൂ, നീലി, മ്ലാചെതയന്‍, നിര, നന്നല്‍മരം, ചോരക്കാളി, രക്തവേങ്ങ എന്നെല്ലാം അറിയപ്പെടുന്ന് ചോലവേങ്ങ 30 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Bischofia javanica). പശ്ചിമഘട്ടത്തിലെങ്ങും ഇന്തോമലേഷ്യയിലും കണ്ടുവരുന്നു . ഇംഗ്ലീഷില്‍ Bishop wood, Autumn Maple എന്നെല്ലാം അറിയപ്പെടുന്നു. ആസ്സാമിലെ കാടുകളില്‍ കടുവകള്‍ ഈ മരത്തില്‍ നഖം കൊണ്ട് പോറലേല്‍പ്പിച്ച് അതിര്‍ത്തി അടയാളപ്പെടുത്തുന്നു. അമേരിക്കയിലേക്ക് കൊണ്ടുചെന്ന ഈ മരം അവിടെ ഇപ്പോഴൊരു അധിനിവേശവൃക്ഷമായി കണക്കാക്കിവരുന്നു . വളരെപ്പെട്ടെന്നു വളാരുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായും നട്ടുവളര്‍ത്താറുണ്ട്. മുറിച്ചയുടനെ മരത്തിന് വിനാഗിരിയുടെ മണമുണ്ട് . പച്ചകളര്‍ന്ന പൂക്കുലകളും തുടര്‍ന്ന് ബ്രൌണ്‍-മഞ്ഞ നിറമുള്ള ഫലങ്ങളും ഇതിനെ ഒരു ഭംഗിയുള്ള വഴിയോരവൃക്ഷമാക്കി മാറ്റുന്നു.
- ഇരുണ്ടുചുവന്ന കടുപ്പമുള്ള തടി കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
- തടി വിറകായും ഉപയോഗിക്കുന്നു.
- പേപ്പർ ഉണ്ടാക്കാൻ പറ്റിയ തടിയാണിത്.
- പഴങ്ങൾ മദ്യമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
- ഭക്ഷ്യയോഗ്യമായ കുരുക്കളിൽ 30-54 % എണ്ണയടങ്ങിയിരിക്കുന്നു,
- ഇത് ഘർഷണം കുറയ്ക്കാനുള്ള എണ്ണയായി ഉപയോഗിക്കുന്നു.
- തടിയിൽനിന്നും കിട്ടുന്ന ചുവന്ന കറ ചായമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
- വേരുകൾക്ക് ഔഷധഗുണമുണ്ട്.
- ലാവോസിൽ ഇലകൾ ഭക്ഷണപദാർത്ഥങ്ങളുടെ കൂടെ ഉപയോഗിച്ചുവരുന്നു.
 |
ആനത്തൊട്ടാവാടി |
തൊട്ടാവാടിയുടെ കുടുംബത്തില്‍ പെട്ടതും വിഷം ഉള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ് ആനത്തൊട്ടാവാടി. പാണ്ടി തൊട്ടാവാടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇത് രണ്ട് മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നു. ശാസ്ത്രീയനാമം: Mimosa diplotricha. ഇംഗ്ലീഷ്: Giant Sensitive plant.
 |
Giant Sensitive plant. |
കഴിച്ചാല്‍ മാരകമായ വിഷബാധയുണ്ടാക്കുന്നു ആനത്തൊട്ടാവാടിയുടെ ഇളം ചെടികളില്‍ കൂടുതലായി കണ്ടുവരുന്ന മൈമോസില്‍ എന്ന വിഷാംശമാണ് വിഷബാധകള്‍ക്ക് കാരണം. ശരീരത്തില്‍ നീര്‍ക്കെട്ട്, ശ്വാസതടസ്സം, വിറയല്‍, തീറ്റ തിന്നാതിരിക്കല്‍, നടക്കാന്‍ ബുദ്ധിമുട്ട് എനിവയാന്നു രോഗലക്ഷണങ്ങന്‍.
ഇതിന്റെ ഉറവിട രാജ്യം ബ്രസീല്‍ ആണെന്ന് കരുതപ്പെടുന്നു. ഈ സസ്യം നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍, 2 മീറ്റര്‍ വരെ വളരുന്നതാണ്. ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാല്‍ വേദന അസഹ്യമാണ്.മുള്ളുകളേറ്റാലുള്ള വേദന ആനയ്കുപോലും വേദന ഉളവാക്കുന്നതിനാലാണ് ഇതിന് ആനത്തൊട്ടാവാടി എന്നപേരു വന്നതെന്നു പറയപ്പെടുന്നു. മറ്റുചെടികള്‍ക്കു വളരാന്‍ പറ്റാത്ത വിധം തായ്ത്തടിയില്‍ പറ്റിച്ചേര്‍ന്നാണ് ഈ പാഴ്‌ചെടിയുടെ വളര്‍ച്ച.
നാഷണല്‍ പാര്‍ക്കുകളിലും വന്യജീവ സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളര്‍ന്ന് പരക്കുന്ന സസ്യം, പ്രാദേശിക സസ്യയിനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഇംഗ്ലീഷില്‍ സെന്‍സിറ്റീവ് പ്ലാന്റ് (Sensitive Plant) എന്ന പേരിലറിയപ്പെടുന്ന ഇതിന് ടച്ച് മി നോട്ട് (Touch me not) എന്നും പേരുണ്ട്. മൈമോസിയ (Mimosaceae) സസ്യകുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്ത്രീയനാമം മൈമോസേ പുഡിക(Mimosa Pudica) എന്നാണ്. അമേരിക്കയുടെ ഉഷ്ണമേഖലാസ്വദേശിയായ തൊട്ടാല്‍വാടുന്ന ഈ സസ്യത്തിന്റെ ചലനം നാസ്റ്റിക ചലനത്തിന് ഉദാഹരണമാണ്.
- ഇതിന്റെ വേര് മൂത്രാശയ രോഗങ്ങള്‍ക്കുള്ള ഔഷധമാണ്. വിത്തില്‍ നിന്നും കിട്ടുന്ന എണ്ണ വ്യവസായികമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
- ലോഹനാശനം തടയുന്നതിനുള്ള സംയുക്തത്തിലെ ചേരുവയായാണ് ഇതുപയോഗിക്കുന്നത്.
- ബാഹ്യ വസ്തുക്കളുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന മിക്ക അലര്‍ജികള്‍ക്കും തൊട്ടാവാടി ഒരു ഔഷധമാണ്.
- ആയുര്‍വ്വേദ വിധി പ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.
- തൊട്ടാവാടിയുടെ നീര് കൈപ്പുള്ളതാണ്.
- ലഘു, രൂക്ഷം എന്നീ ഗുണങ്ങളോടു കൂടിയ ഈചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി.
- ഇതിന്റെ വേരില്‍ 10% ടാനിന്‍ അടങ്ങിയിരിക്കുന്നു.
- തൊട്ടാവാടിയുടെ വേരില്‍ മൂലാര്‍ബുദങ്ങളും ഉണ്ട്.
- കുട്ടികളിലെ ശ്വാസം മുട്ടല്‍ മാറുവാന്‍ തൊട്ടാവാടിയുടെ നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരുനേരം വീതം ചേര്‍ത്ത് രണ്ടു ദിവസം കൊടുത്താല്‍ ശമനമുണ്ടാകും.
- പ്രമേഹം, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന രക്ത സ്രാവം നിലക്കുന്നതിന്, തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി ഉപയോഗപ്രദമാണ്.
- 5 മില്ലി തൊട്ടാവാടി നീരും, 10 മില്ലി കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
- അലര്‍ജിക്ക് തൊട്ടാവാടിയുടെ നീര് നല്ലതാണ്.
- ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍ മുറിവ് ഉണങ്ങുന്നതാണ്.
- തൊട്ടാവാടിച്ചാറ് എണ്ണകാച്ചി തേയ്ക്കുന്നത് ചര്‍മരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു.
- തൊട്ടാവാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു.
അര്‍ശസ്, മൂലക്കുരു, വാതം, പിത്തം, വയറിളക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക് തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.
വെര്‍ണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തല്‍ അഥവാ പൂവാംകുരുന്നില. പുതിയ (ശാസ്ത്രീയനാമം: Cyanthillium cinereum).
ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തില്‍ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുര്‍വേദം സമര്‍ത്ഥിയ്ക്കുന്നു.
ഔഷധ ഉപയോഗങ്ങള്‍ ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തില്‍ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുര്‍വേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളില്‍ ഒന്നാണ് പൂവാംകുറുന്തല്‍. പനി, മലമ്പനി, തേള്‍വിഷം, അര്‍ശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരില്‍ പകുതി എണ്ണ ചേര്‍ത്ത് കാച്ചി തേച്ചാല്‍ മൂക്കില്‍ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്.
ഇവോള്‍വുലസ് അള്‍സിനോയിഡൈസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വിഷ്ണുക്രാന്തി ഉഷ്ണമേഖലകളില്‍ ജലനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളില്‍ ആണ്ടോടാണ്ടു വളരുന്നു. ദീര്‍ഘവൃത്താകൃതിയില്‍ രോമാവൃതമായ ഇലകള്‍, തണ്ടുകള്‍ക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളില്‍ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതല്‍ ഡിസംബര്‍ വരെ പുഷ്പിക്കുന്നു. പുഷ്പങ്ങള്‍ക്ക് നീല നിറം, പഴങ്ങള്‍/കായ്കള്‍ പുറം തോടിനുള്ളില്‍ നാല് അറകളിലായി കാണുന്നു. വേരുകള്‍ക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലര്‍ന്ന പച്ച നിറത്തിലോ കാണുന്നു.
ദക്ഷിണ ഇന്‍ഡ്യയില്‍ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളില്‍. ബുദ്ധി ശക്തിയും, ഓര്‍മ്മ ശക്തിയും വര്‍ദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങള്‍, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങള്‍ ചികിത്സിക്കുവാനും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു.
- വിഷ്‌ണുക്രാന്തി സന്താനോല്‍പാദനശക്തി, ബുദ്ധിശക്തി എന്നിവയുണ്ടാക്കുന്നു. പനിയും രക്തദൂഷ്യവും മാറ്റുന്നു. ഓര്‍മയ്‌ക്കും ബുദ്ധിശക്തിക്കും സമൂലം ഇടിച്ചു പിഴിഞ്ഞ നീരില്‍ നെയ്യ് ചേര്‍ത്തു സേവിക്കുക.
- സ്‌ത്രീകളുടെ രക്തസ്രാവത്തിന്, പൂവ് പാലിലരച്ചു കലക്കി തുടര്‍ച്ചയായി സേവിക്കുക. സ്‌ത്രീകളുടെ രക്തസ്രാവത്തിന്, പൂവ് പാലിലരച്ചു കലക്കി തുടര്‍ച്ചയായി സേവിക്കുക.
- പരിണാമശൂലയ്‌ക്ക് (അള്‍സര്‍) ഇതിന്റെ വേര് കഷായം വച്ചു കുടിക്കുക.
- വിഷ്‌ണുക്രാന്തി ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ കൊട്ടം അരച്ചുകലക്കി വെളിച്ചെണ്ണ ചേര്‍ത്തു കാച്ചുന്ന തൈലം പതിവയി തലയില്‍ തേച്ചു കുളിച്ചാല്‍ മുടി കറുക്കുവാനും വളരുവാനും വിശേഷമാണ്. -.
അരമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് കാഞ്ചന്‍കോര. (ശാസ്ത്രീയനാമം: Canscora alata). ആയുര്‍വേദത്തില്‍ പലവിധരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. Winged-Stem Canscora എന്ന് വിളിക്കാറുണ്ട്.
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കാഞ്ചന്‍. (ശാസ്ത്രീയനാമം: Memecylon talbotianum). 8 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ മരം 1000 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.
നിറയെ ചുവന്ന പൂക്കളുണ്ടാവുന്ന ഇന്ത്യന്‍ വംശജനായ ഒരു മരമാണ് കടക്കൊന്ന. (ശാസ്ത്രീയനാമം: Cassia marginata). മുരിങ്ങക്കായപോലെയുള്ള കായയിലുള്ള കറുത്ത പശ കുതിരവൈദ്യത്തില്‍ ഉപയോഗിക്കുന്നു. red shower tree, red or rose cassia എന്നെല്ലാം അറിയപ്പെടുന്നു. പൂക്കളുണ്ടാകുമ്പോള്‍ നിറഞ്ഞുതൂങ്ങിക്കിടക്കും. അലങ്കാരവൃക്ഷമായി വളര്‍ത്തുന്നു. ഇലകൊഴിയും വനങ്ങളില്‍ അപൂര്‍വ്വമായി കാണാം. സാമാന്യം കടുപ്പമുള്ള തടി കടച്ചില്‍പ്പണിക്ക് ധാരാളമായി ഉപയോഗിക്കുന്നു.
Nodding Swamp Orchid എന്നറിയപ്പെടുന്ന ഊരംപുളിക്കിഴങ്ങ് ഇന്ത്യ മുതല്‍ തെക്കുകിഴക്കേഷ്യയിലൂടെ ഓസ്ത്രേലിയ വരെ കാണപ്പെടുന്ന നിലത്തുവളരുന്ന ഒരു ഓര്‍ക്കിഡ് ആണ്. (ശാസ്ത്രീയനാമം: Geodorum densiflorum). പുല്‍മൈതാനങ്ങള്‍, മണലുള്ള സ്ഥലങ്ങള്‍, മഴക്കാടുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ചെടി കാണാറുണ്ട്. ചെറിയ ഉരുണ്ട കിഴങ്ങുകളാണ് ഊരംപുളിക്കിഴങ്ങിന്റേത്.നഗരവല്‍ക്കരണത്താല്‍ ഓസ്ത്രേലിയയില്‍ വംശനാശഭീഷണി അനുഭവപ്പെടുന്നുണ്ട്.
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുറ്റിച്ചെടിയാണ് ഇന്ത്യന്‍ വയലറ്റ്. (ശാസ്ത്രീയനാമം: Jerdonia indica). 25 സെന്റിമീറ്റര്‍ വരെ പൊക്കം വയ്ക്കുന്ന ഈ ചെറിയ ചെടിയുടെ ഇലകള്‍ ചുവട്ടില്‍ കൂടിയിരിക്കുന്ന രീതിയിലാണ് ഉള്ളത്. നിത്യഹരിതവനങ്ങളില്‍ കാണുന്ന ഈ ചെടി മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് പുഷ്പിക്കുന്നു. കേരളത്തില്‍ വയനാട്ടില്‍ കാണുന്നു.
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടുയാണ് കീഴ്‌ക്കൊലച്ചെത്തി. (ശാസ്ത്രീയനാമം: Ixora malabarica). 600 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. വംശനാശഭീഷണിയുള്ള ഒരു ചെടിയാണിത്.
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് കല്‍ത്താമര. (ശാസ്ത്രീയനാമം: Begonia floccifera). കിഴങ്ങില്‍ നിന്നും മുളച്ചാണ് ഈ ചെടി ഉണ്ടാകുന്നത്. ഒരേ വലിപ്പമുള്ള പച്ച ഇലകള്‍ കാണാള്‍ സുന്ദരമാണ്. പൂക്കള്‍ വെളുത്തതാണ്.
നമ്മുടെ നാട്ടില്‍ ഉഷ്ണമേഖലാ വനങ്ങളിലും നാട്ടില്‍ പുറങ്ങളിലും നന്നായി വളരുന്ന ഒരു വള്ളിചെടിയാണ് അമൃത് . വൃക്ഷങ്ങളില്‍ പടര്‍ന്നു കയറി വളരുന്ന വള്ളി ചെടി ആണിത് . അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറ കോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതും ടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്.
ഇതൊരു ലതാസസ്യമാണ്. ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം. കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി വന്‍മരങ്ങളില്‍ പടര്‍ന്നു കയറുന്നവയാണ്.
കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തില്‍ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാല്‍ നല്ല പച്ചനിറമായിരിക്കും.
ആകൃതിയില്‍ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു.
കാട്ടമൃതിന്റെ ഇല വലുപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്. അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച് ഏതെങ്കിലും മരക്കൊമ്പില്‍ വച്ചിരുന്നാ ല്‍ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളര്‍ന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത് ഇലകള്‍ മുളച്ചും വരും.
ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്. ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍. പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്. വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്.
ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ക്ക് ഹൃദയാകൃതിയാണ്. മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു. ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്. രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്. ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.
അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും.
രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികള്‍ക്കും ഇത് പ്രയോജനപ്രദമാണ്. ഇതിന്റെ തണ്ടു ചതച്ച് അര ഔണ്‍സ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 6 നേരം കഴിച്ചാല്‍ പനി മാറും.
വൃക്കരോഗങ്ങള്‍ക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക. ശരീരത്തില്‍ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റല്‍ മാറ്റാന്‍ അമൃതിന്‍ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം.
വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം. അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്.
ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും.
അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്.
അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്.
അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്.
അമൃതിന്‍ കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്.
അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും.
അമൃതനീര് തേന്‍ ചേര്‍ത്തുപയോഗിച്ചാല്‍ ഛര്‍ദ്ദി കുറയും.
ദഹനക്കുറവുള്ളവര്‍ അമൃതിന്‍ നീരില്‍ ചുക്ക് പൊടിച്ചുപയോഗിക്കണം. അമൃതയിലയില്‍ വെണ്ണ പുരട്ടിയിട്ടാല്‍ കുരുക്കള്‍ പെട്ടെന്നും പഴുത്തു പൊട്ടും.
കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക.
പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്. ത്വക് രോഗങ്ങളും ശമിപ്പിക്കും.
അമൃതും ത്രിഫലയും സമം കഷായമാക്കി ദിവസം 3 നേരം മൂന്ന് ഔണ്‍സ് വീതം സേവിച്ചാല്‍ പെരുമുട്ടുവാതം ശമിക്കും.
അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ മൂത്രാശയരോഗങ്ങള്‍ ശമിക്കും.
അമൃതിന്‍ നീരില്‍ ചുക്കുപൊടി ചേര്‍ത്ത് സേവിച്ചാല്‍ നല്ല ദഹനം ലഭിക്കും.
അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം.
അമൃതിന്‍ നീരും തേനും ചേര്‍ന്ന ലേപനം വ്രണങ്ങള്‍ ഉണക്കും.